മധ്യ വേനൽ അവധിക്ക് ശേഷം ജൂൺ രണ്ടിന് സ്കൂളുകൾ തുറക്കും.എല്ലാ സ്കൂളിലും പിടിഎ യോഗം ചേരണം

2025 – 26 അധ്യയന വർഷത്തെ സംസ്ഥാന സ്‌കൂള്‍ പ്രവേശനോത്സവം ആലപ്പുഴ കലവൂർ സ്കൂളിൽ ജൂണ്‍ രണ്ടിന് നടക്കും. മുഖ്യമന്ത്രി പിണറായി വിജയനാണ് സംസ്ഥാന സ്കൂൾ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യുന്നത്.
ഇത് സംബന്ധിച്ച വിദ്യാഭ്യാസ മന്ത്രി നടത്തിയ വാർത്ത സമ്മേളനത്തിന്റെ വിശദ വിവരങ്ങൾ വായിക്കാം.
സ്‌കൂള്‍ ബസുകളുടെ ഫിറ്റ്‌നസ്, കുട്ടികള്‍ എത്തുന്ന വാഹനങ്ങള്‍ എന്നിവയ്ക്ക് സുരക്ഷിതത്വം ഉണ്ടോയെന്ന് ഉറപ്പാക്കണമെന്ന് മന്ത്രി പറഞ്ഞു. സ്‌കൂളുകളുടെ ഫിറ്റ്‌നസ് ഉറപ്പാക്കണം. മെയ് മാസം 20-ന് എല്ലാ സ്‌കൂളുകളിലും പി ടി എ യോഗം നടത്തണം.
സ്‌കൂള്‍ സുരക്ഷ സംബന്ധിച്ചും പരിസര ശുചീകരണം സംബന്ധിച്ചും കൃത്യമായ വിവരങ്ങൾ ശേഖരിക്കുകയും എന്നിവ ഉറപ്പാക്കുകയും ചെയ്യും.സ്കൂളുകളുടെ ഫിറ്റ്‌നസ് ഉറപ്പാക്കാന്‍ നടപടിയുണ്ടാകും. നിര്‍മാണം നടക്കുന്ന സ്‌കൂളുകളില്‍ പണി നടക്കുന്ന സ്ഥലം വേര്‍തിരിക്കാൻ നടപടി കൈക്കൊള്ളും. സുരക്ഷാ അവലോകനം നടത്തുകയും ചെയ്യും. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുകയും വേണം. പുകയില, ലഹരിവിരുദ്ധ ബോര്‍ഡുകള്‍ സ്കൂളുകളിൽ സ്ഥാപിക്കണം . കുടിവെള്ളത്തിന്റെ നിലവാരം ഉറപ്പാക്കാൻ നടപടി സ്വീകരിക്കും. ശുദ്ധജലം ഉറപ്പാക്കണം. മെയ് 15-ന് മുമ്പ് പി ടി എകള്‍ യോഗം ചേര്‍ന്ന് മേൽ കാര്യങ്ങളിൽ ആസൂത്രണം നടത്തണം.
സ്‌കൂള്‍ കാമ്പസുകളില്‍ സ്‌കൂള്‍ സമയത്ത് അന്യര്‍ക്ക് പ്രവേശനം നിരോധിച്ചു. കുട്ടികളുമായി പുറത്തു നിന്നുള്ളവര്‍ ബന്ധപ്പെടുന്നത് കണ്ടാല്‍ കുട്ടികളുടെ ബാഗുകള്‍ അധ്യാപകര്‍ പരിശോധിക്കണം. തുടര്‍ച്ചയായി മൂന്ന് വര്‍ഷം ആയിരിക്കും പി ടി എ പ്രസിഡന്റിന്റെ കാലാവധി. സ്‌കൂള്‍ സമയക്രമത്തില്‍ മാറ്റം വരുത്തുന്നതില്‍ തീരുമാനം പിന്നീട് അറിയിക്കും. ഇക്കാര്യത്തിൽ വിദഗ്ധ സമിതി റിപ്പോര്‍ട്ട് ലഭിച്ചുവെന്നും ചര്‍ച്ച നടക്കുന്നതേയുള്ളൂവെന്നും മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.